ന്യൂഡൽഹി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 28ന് ഗോവയിലെത്താനിരിക്കെയാണ് മമതയുടെ ആഹ്വാനം. കഴിഞ്ഞ പത്ത് വർഷമായി ഗോവയിലെ ജനങ്ങൾ കഷ്ടത അനുഭവിക്കുകയാണ്. ഗോവയ്ക്ക് ഒരു പുതിയ പ്രഭാതം കൊണ്ടുവരാൻ നമുക്ക് ഒരുമിക്കാമെന്ന് മമത പറഞ്ഞു.
ഗോവയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഗോവ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ലുസിനിഹോ ഫെലേറിയോയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എമാർ, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാർ തുടങ്ങി ഒമ്പത് പേർ കോൺഗ്രസിൽ നിന്നും രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
ഗോവയിൽ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് തിരഞ്ഞുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
'ഞങ്ങൾക്ക് മൂന്ന് മാസത്തെ സമയമുണ്ട്. ഗോവയിലും ത്രിപുരയിലും ഞങ്ങൾ ബി.ജെ.പിയെ നേരിടും." അഭിഷേക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |