തിരുവനന്തപുരം: മഴയും ഉരുൾപൊട്ടലും കാരണം 20, 21, 22 തീയതികളിൽ നിയമസഭാ സമ്മേളനം മുടങ്ങിയ സാഹചര്യത്തിൽ നവംബർ 11ന് അവസാനിപ്പിക്കുന്ന തരത്തിൽ സഭയുടെ കാര്യപരിപാടികൾ പുന:ക്രമീകരിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതിയോഗം തീരുമാനിച്ചു. ഇതനുസരിച്ച് 28,29 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിന് ശേഷവും (അപരാഹ്ന സമ്മേളനം) ചേർന്ന് ബില്ലുകൾ പരിഗണിക്കും. 29ന് അനൗദ്യോഗിക ബില്ലുകൾക്ക് പകരം സർക്കാർ ബില്ലുകൾ എടുക്കും. ദിവസവും നാല് ബില്ലുകൾക്ക് പകരം അഞ്ച് ബില്ലുകൾ പരിഗണിക്കും. 20ന് പരിഗണിക്കാനിരുന്ന ബില്ലുകൾ 29നും 21ന് പരിഗണിക്കേണ്ടിയിരുന്നത് 28നും പരിഗണിക്കും.
പലപ്പോഴും സഭാ സമ്മേളനം വൈകിട്ടുവരെ നീളാറുണ്ടെങ്കിലും സാങ്കേതികമായി ഉച്ചയ്ക്ക് രണ്ടുവരെയാണ് സമയം. ഇതിനുശേഷം ഔദ്യോഗികമായി ചേരുന്നതാണ് അപരാഹ്ന സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |