ന്യൂഡൽഹി: സർക്കാർ സർവീസിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, അഡീഷണൽ സോളിസിറ്റർ ജനറൽ ബൽബീർ സിംഗ്, വിവിധ കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ തുടങ്ങിയവരുടെ വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. സ്വാതന്ത്രം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും പട്ടികജാതി, പട്ടികവർഗക്കാർ മുന്നോക്ക വിഭാഗക്കാരുടെ സാമൂഹ്യപദവിയിലേക്ക് എത്തിയിട്ടില്ലെന്നത് വസ്തുതയാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കുന്ന വിഷയത്തിൽ നേരത്തെയുള്ള ഉത്തരവുകൾ പുനഃപരിശോധിക്കാൻ താത്പര്യമില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. സംസ്ഥാന സർക്കാരുകളാണ് ഈ കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തേണ്ടതെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |