റിയാദ് :ലെബനനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് സൗദി അറേബ്യ. 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലെബനൻ അംബാസഡറോട് രാജ്യം വിട്ടുപോകാൻ സൗദി നിർദ്ദേശിച്ചു. ലെബനനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി അറേബ്യ നിർത്തിവവച്ചിട്ടുണ്ട്. ലെബനനിലെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ചെയ്തു.
സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എ.ഇയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്. യു.എഇ. പൗരൻമാരോട് ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും യു.എ.ഇ നിർദ്ദേശിച്ചിട്ടുണ്ട്.
.ഹൂതികളെ പിന്തുണച്ചു കൊണ്ട് ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഹൂതികൾ സ്വയം പ്രതിരോധിക്കുകയാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. സൗദിയും യു.എ.ഇയും യമനിൽ നടത്തുന്നത് അധിനിവേശമാണെന്നും മന്ത്രി ആവർത്തിച്ചു ഇതോടെയാണ് സൗദി-ലെബനന്‍ ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടായത്.
താന്‍ മന്ത്രിപദം ഏല്‍ക്കുന്നതിന് മുമ്പ് ഓഗസ്റ്റില്‍ റെക്കോര്‍ഡ് ചെയ്ത അഭിമുഖമാണിതെന്നാണ് ജോര്‍ജ് കൊര്‍ദാഹി വ്യക്തമാക്കിയത്. മന്ത്രി ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലബനീസ് പ്രധാനമന്ത്രി, മന്ത്രിയുടെ അഭിപ്രായത്തോട് വിയോജിച്ചു. എന്നാല്‍ മന്ത്രി ഇതുവരെ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.പ്രശ്നം വഷളായതോടെ ലെബനോൻ ചർച്ചക്ക് ശ്രമിക്കുന്നുണ്ട്.
ഹൂത്തികള്‍ക്കെതിരെ സൗദി നയിക്കുന്ന സഖ്യസേനയില്‍ അംഗ രാജ്യങ്ങളായ ബഹ്റൈനും, യു.എ.ഇയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഗള്‍ഫ് രാജ്യങ്ങളും ലെബനനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സൗദിയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ലെബനീസ് പൗരന്മാരെ തീരുമാനം ബാധിക്കില്ലെന്ന് സൗദി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |