ന്യൂഡൽഹി:കൊവിഡിനെ തുടർന്ന് തകരാറിലായ നോൺ - ഇമിഗ്രന്റ് വിസ വിതരണം കാര്യക്ഷമമാക്കാൻ നടപടികളെടുത്തതായി അമേരിക്കൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്നു മാത്രം ഏകദേശം 30ലക്ഷം നോൺ ഇമിഗ്രന്റ് വിസ അപേക്ഷകൾ നവംബർ എട്ടിന് ശേഷം ഉണ്ടാവുമെന്നാണ് യു.എസ് അധികൃതരുടെ കണക്കുകൂട്ടൽ.
പുതിയ അന്താരാഷ്ട്ര യാത്രാ നിബന്ധനകൾ പ്രകാരം വാക്സിനേഷൻ തെളിവുകളുമായി വരുന്നവർക്ക് വിസയുമായി യു.എസിലേക്ക് കടക്കാം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാർദ്ദം ഉറപ്പിക്കാൻ മുന്തിയ പരിഗണന നൽകുന്നത് കാരണം ന്യായമായ യാത്ര സൗകര്യമൊരുക്കുകയാണെന്ന് എംബസി അധികൃതർ അറിയിച്ചു. കൊവിഡിൽ നിന്ന് തിരിച്ചുവരാൻ കഴിഞ്ഞതിനാൽ നോൺ ഇമിഗ്രന്റ് വിഭാഗത്തിൽ നിരവധി അപേക്ഷകരുണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷമയോടെ കാത്തിരുന്ന ഇമിഗ്രേഷൻ അപേക്ഷകരെ എംബസി അധികൃതർ പ്രകീർത്തിച്ചു. ഞങ്ങളുടെ അപേക്ഷകരുടെയും സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പുവരുത്താനും ശേഷി വർദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. നവംബർ എട്ടുമുതൽ യു.എസിലേക്കുള്ള വിദേശി യാത്രക്കാർ കൊവിഡ‍് വാക്സിനേഷൻ തെളിവുകൾ ഹാജരാക്കണം. എഫ്.ഡി.എ ( ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകരിച്ച വാക്സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്ന് യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തീരുമാനിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിംഗ് ലിസ്റ്റിലുള്ള വാക്സിനേഷനെയും അംഗീകരിക്കും. കൊവിഷീൽഡ് ലിസ്റ്റിലുള്ളതിനാൽ അംഗീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |