തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പടെ ആറ് പ്രതികളാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
ജാമ്യം അനുവദിക്കരുതെന്നും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണമെന്നും കോടതി നിർദേശിച്ചിരുന്നു.
അതേസമയം കുഞ്ഞിനെ തിരിച്ചു കിട്ടാൻ അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. 2020 ഒക്ടോബർ 19ന് താൻ ജന്മം നൽകിയ കുഞ്ഞിനെ തന്റെ മാതാപിതാക്കൾ എടുത്തുകൊണ്ടു പോയെന്നും, കുട്ടിയെ വിട്ടുകിട്ടാൻ ശിശുക്ഷേമ സമിതിയടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിക്കാരി പറയുന്നു. കുഞ്ഞിനെ ഏറ്റെടുത്തു ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ, പേരൂർക്കട സി.ഐ എന്നിവർക്ക് നിർദ്ദേശം നൽകണമെന്നാണ് അനുപമയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |