ശബരിമല: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിച്ചു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 5 ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് മഹാഗണപതി ഹോമം. ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം. പുലർച്ചെ മുതൽ ഭക്തരെ ദർശനത്തിനായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് വീണ്ടും തുറക്കും 6.30ന് ദീപാരാധന, 7 ന് പടിപൂജ. രാത്രി 9 ന് നട അടയ്ക്കും. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി പുറപ്പെടാമേൽശാന്തിമാരായി കഴിയുന്നവരുടെ അയ്യപ്പസന്നിധിയിലെ പൂജകൾ ഇന്ന് പൂർത്തിയാകും. മകരവിളക്ക് ഉത്സവത്തിനായി നവംബർ 15ന് വൈകിട്ട് 5 ന് നടതുറക്കും. അന്ന് വൈകിട്ട് നിയുക്ത മേൽശാന്തിമാരുടെ അവരോധന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരാണ് നടതുറക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |