കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. വർക്കല ഇടവ അംബേദ്കർ കോളനിയിൽ പ്രവീൺ (20), വടക്കുംതല കൊല്ലക പണ്ടകശാല പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അയണിവേലിക്കുളങ്ങര തെക്ക് എസ്.വി.എം മാർക്കറ്റ് മംഗലശ്ശേരി കിഴക്കുംതലയിൽ അനിയൻകുഞ്ഞ് (39) എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.
17കാരിയുമായി പരിചയത്തിലായ പ്രവീൺ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു. മകളെ കണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ പെൺകുട്ടിയേയും യുവാവിനെയും കടയ്ക്കലിൽ നിന്നു പൊലീസ് പിടികൂടി. യുവാവിനൊപ്പം പോകുന്നതിന് മുമ്പ് അനിയൻകുഞ്ഞ് എന്നയാൾ തന്നോട് അപമര്യാദയായി പെരുമാറിയെന്ന്, കോടതിയിൽ ഹാജരാക്കിയ വേളയിൽ പെൺകുട്ടി മജിസ്ട്രേറ്റിനു മൊഴി നൽകി. ഇയാളെ വടക്കുംതലയിൽ നിന്നാണ് അറസ്റ്റ് ചെത്തത്. കരുനാഗപ്പളളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ചവറ ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, എസ്.ഐമാരായ സുകേശ്, നൗഫൽ, മദനൻ എ.എസ്.ഐ ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒമാരായ റോയിസേനൻ, സബിത ബീഗം എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |