കായംകുളം: ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കളത്തിൽ വീട്ടിൽ സുബർകുട്ടിയുടെ മകൻ നിസാറാണ് (39) പിടിയിലായത്.
കഴിഞ്ഞ 27 ന് വെളുപ്പിന് പുതുപ്പള്ളി പ്രയാർ വടക്ക് ഷാപ്പ് മുക്ക് - കളീക്കശേരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഓച്ചിറ അമ്പലത്തിലെ ജീവനക്കാരി വനജയുടെ 9 പലവന്റെ മാല കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ഹെൽമെറ്റും ജാക്കറ്റും ധരിച്ച് സ്കൂട്ടറിൽ കറങ്ങി മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
കായംകുളം, വള്ളികുന്നം, ഓച്ചിറ, ശൂരനാട് തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയാണിയാൾ. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പൊലീസുകാരായ രാജേന്ദ്രൻ, സുനിൽകുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ഫിറോസ്, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |