ഹരിപ്പാട്: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എയുമായി ഏഴ് യുവാക്കളെ ഹരിപ്പാട് പൊലീസിന്റെയും ജില്ലാ ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ പിടികൂടി. മുതുകുളം അപ്സരസിൽ പ്രണവ് (24), കൃഷ്ണപുരം തേജസിൽ സജിൻ (25), ചേപ്പാട് തട്ടശേരിൽ ശ്രാവൺ (23), മുതുകുളം ഓയു നിവാസിൽ അക്ഷയ് (24), ആറാട്ടുപുഴ ഉച്ചരി ചിറയിൽ സച്ചിൻ (23), പള്ളിപ്പാട് മംഗലപിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻമഠത്തിൽ രഘുരാമൻ (24) എന്നിവരെയാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ആർ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് ടീമും ഹരിപ്പാട് സി.ഐ ബിജു.വി. നായരുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേർന്നാണ് ഡാണാപ്പടിക്കടുത്തുള്ള റിസോർട്ടിൽ നിന്ന് പ്രതികളെ പിടികൂടിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള 50 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഹരിപ്പാട് സി.ഐ, എസ്.ഐ ഗിരീഷ് കുമാർ, എ.എസ്.ഐ ഉദയൻ, എസ്.സി.പി.ഒമാരായ സുരേഷ്, റെജി, സി.പി.ഒമാരായ നിഷാദ്, സിജു, രതീഷ് കുമാർ, ഡാൻസാഫ് എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, ഷാഫി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഇവിടേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഗ്രാമിന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കാണ് സംഘം എം.ഡി.എം.എ വിറ്റിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |