സിംഗപ്പൂർ: രാജ്യത്തെ കൊവിഡ് പ്രതിരോധ നിയമങ്ങൾ കടുപ്പിച്ച് സിംഗപ്പൂർ സർക്കാർ. രാജ്യത്ത് വാക്സിനെടുക്കാൻ വിമുഖത കാട്ടുന്ന പൗരന്മാർ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ സൗജന്യ ചികിത്സ നല്കില്ല. ഡിസംബർ എട്ടുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. കൊവിഡ് പടർന്നു പിടിച്ചതു മുതൽ സിംഗപ്പൂർ പൗരന്മാരുടേയും സ്ഥിര താമസമാക്കിയ പ്രവാസികളുടേയും ആശുപത്രികളിലെ കൊവിഡ് ചികിത്സാച്ചിലവ് നലവിൽ വഹിക്കുന്നത് സർക്കാരാണ്. അതേ സമയം 12 വയസ്സിനു താഴെയുള്ളവർക്കും ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാനാകാത്തവർക്കും പുതിയ നിയമം ബാധകമല്ല. സിംഗപ്പൂരിൽ 85 ശതമാനം പേരും കൊവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. മുൻഗണനാ ക്രമമനുസരിച്ച് 18 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസുകളും നല്കിയിട്ടുണ്ട്. എന്നാൽ ഇനിയും വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവർക്ക് ഇളവ് ചികിത്സാ ഇളവ് നല്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി ഒങ് യേ കുങ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒങ് യേ കുങ് കൂട്ടിച്ചേർത്തു.ഞായറാഴ്ച 2553 പേർക്കാണ് സിംഗപ്പൂരിൽ കൊവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |