തിരുവനന്തപുരം: ബസ് ചാർജ് വർദ്ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകളുമായി സർക്കാരിന് തർക്കിക്കേണ്ടി വരിക വിദ്യാർത്ഥി യാത്രാ നിരക്കിന്റെ കാര്യത്തിലാകും. 2012ന് ശേഷം വിദ്യാർത്ഥി യാത്രാ നിരക്കിൽ മാറ്റംവന്നിട്ടില്ല. മിനിമം നിരക്ക് ഒരു രൂപയാണ്. അഞ്ച് രൂപയാക്കാനാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ. ആറുരൂപയാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. 9 വർഷത്തിനു ശേഷമുള്ള വർദ്ധനവായതിനാൽ വിദ്യാർത്ഥി സംഘടനകൾ കാര്യമായ എതിർപ്പ് ഉയർത്താൻ ഇടയില്ലെന്ന് ഗതാഗത വകുപ്പ് കണക്കുകൂട്ടുന്നു. അതേസമയം ബസ് ചാർജ് മിനിമം 10 രൂപയാക്കുന്നതിൽ സ്വകാര്യബസുകാരും തൃപ്തരാണെന്നറിയുന്നു. മാന്യമായ വർദ്ധനവ് നൽകുന്നതിനാൽ വിദ്യാർത്ഥി യാത്രാനിരക്കിൽ ബസുടമകൾ വലിയ കടുംപിടിത്തത്തിന് തയ്യാറാകില്ലെന്ന പ്രതീക്ഷയിലാണ് സർക്കാർ. 18നുള്ളിൽ തീരുമാനം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |