ടോക്യോ: സമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ മേഖലയിൽ നാവികസേനയെ വിന്യസിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുന്നറിയിപ്പ് നല്കി ജപ്പാൻ. മുന്നറിയിപ്പുകളും നയതന്ത്ര ചർച്ചകളും അവഗണിച്ചു കൊണ്ടുള്ള ചൈനയുടെ നീക്കങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതെന്ന് ജപ്പാൻ ഏഷ്യൻ സമുദ്രമേഖലയുടെ സുരക്ഷാ ചുമതലയുള്ള താകേഹിരോ ഫുനാകോഷി പറഞ്ഞു.ചൈനീസ് കപ്പലുകൾ സെൻകാകു ദ്വീപസമൂഹവും കടന്ന് നീങ്ങുന്നതോടെയാണ് ജപ്പാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ചൈനയുടെ വിദേശകാര്യവകുപ്പിലെ സമുദ്രമേഖല ചുമതല വഹിക്കുന്ന ഹോംഗ് ലിയാംഗിനോട് ജപ്പാൻ വിഷയം ചർച്ച ചെയ്തു. ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരുത്തരവാദപരമായ നീക്കങ്ങൾ അവസാനിക്കാത്തടുത്തോളം കാലം പ്രശ്നം അവസാനിക്കില്ലെന്ന് ജപ്പാൻ ലിയാംഗിനെ ധരിപ്പിച്ചു. അതേ സമയം ഇതിനിടെ കപ്പലുകൾക്കു നേരെ സൈനികപരമായ ഒരു നീക്കവുമുണ്ടാകരുതെന്നും അത് മേഖലയിൽ സംഘർഷത്തിന് കാരണമാകുമെന്നും ലിയാംഗ് പറഞ്ഞു.
ജപ്പാനിൽ പുതിയ പ്രധാനമന്ത്രിയായി ഫുമിയോ കിഷിഡ അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യ കൂടിക്കാഴ്ചയിലാണ് ജപ്പാൻ വിഷയം ഉന്നയിച്ചത്. അതേ സമയം ചൈന ജപ്പാനുമായി ഏറെ ശക്തമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സൈനിക വിഷയങ്ങൾ രാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |