SignIn
Kerala Kaumudi Online
Friday, 26 April 2024 10.23 AM IST

സി.പി.എം പ്രവർത്തകന്റെ കൊലപാതകം: ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും പിഴയും

murder

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിൽ സി.പി.എം പ്രവർത്തകൻ കെ.ആർ. വിജയനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി പടിഞ്ഞാമുറി സുജീഷ് (പവൻ - 31), കാരപ്പൊറ്റ കൂടല്ലൂർ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുൻ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി കാരപ്പൊറ്റ കുന്നുംപുറം ചാരുഷിനെ (25) കോടതി വെറുതെ വിട്ടിരുന്നു. പാലക്കാട് മൂന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി.കെ. മോഹൻദാസാണ് ശിക്ഷ വിധിച്ചത്. പിഴ തുക വിജയന്റെ അവകാശികൾക്ക് നൽകണം. തുക അപര്യാപ്തമെന്ന് തോന്നിയാൽ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2015 മേയ് മൂന്ന് വൈകിട്ട് അഞ്ചിന് വീടിനുസമീപം തടഞ്ഞുനിറുത്തിയാണ് വിജയനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം. രാജേഷ്, ഷിജു കുര്യാക്കോസ്, എൻ.ഡി. രജീഷ് എന്നിവർ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.