കൊച്ചി: മുല്ലപ്പെരിയാറിൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ സർക്കാർ വഞ്ചിച്ചെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30 വർഷം സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നയത്തിൽ നിന്ന് വ്യതിചലിച്ചത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ബേബി ഡാം ബലപ്പെടുത്താൻ മരംമുറിക്കാൻ ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്വം ചീഫ് വാർഡന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള സർക്കാർ നീക്കം അപഹാസ്യമാണ്. ജലവിഭവ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ അറിയാതെ ഉത്തരവുണ്ടാകില്ല. മുഖ്യമന്ത്രി മൗനം വെടിയണമെന്നും ബാബു ആവശ്യപ്പെട്ടു.
ജലവിഭവ വകുപ്പ് മന്ത്രി പോഴൻ
മരംമുറി ഉത്തരവില്ലെന്ന് ആവർത്തിക്കുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പോഴനാണ്. ജലവിഭവ-വനംവകുപ്പ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും തെറ്റായ സമീപനത്തിലൂടെ തമിഴ്‌നാടിന്റെ വാദം അംഗീകരിക്കേണ്ട ദുർഗതിയാണ് കേരളം. പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണത്തിലും സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിൽ അന്വേഷണം വേണമെന്നും ബാബു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |