തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ദർശനത്തിന്റെ കാതൽ ഇലക്ട്രോണിക്സ് ഡിസൈൻ ഇക്കോസിസ്റ്റമാണെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സി ഡാക് പോലുള്ള ഗവേഷണവികസന സ്ഥാപനങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സി ഡാക്കിന്റെ ടെക്‌നോപാർക്ക് കാമ്പസിൽ സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സി ഡാക്ക് ഗവേഷണം നടത്തി വികസിപ്പിച്ച, സുരക്ഷാ, ഫോറൻസിക് മേഖലകളിൽ വൻ പ്രാധാന്യമുള്ള ഡിജിറ്റൽ ഫോറൻസിക് കിയോസ്‌ക്, അണ്ടർവാട്ടർ ഡ്രോണുകൾ ((SEGROV) എന്നിവയും മന്ത്രി പുറത്തിറക്കി.
സി ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം കഴക്കൂട്ടത്തുള്ള നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ സന്ദർശിച്ച് വിദ്യാർത്ഥികളുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചു. ബി.വി.എസ് ശേഷാചാരി, ഇന്ത്യൻ സ്‌കിൽ ഡെവലപ്‌മെന്റ് സർവീസ് കേരള റീജിയണൽ ഡയറക്ടർ ഈശ്വരി ആർ, എൻ.എസ്.ടി.ഐ ഡബ്ല്യു, പി.ജി.രാജേന്ദ്രൻ, റീജിയണൽ ഡയറക്ടറേറ്റ് ഫോർ
സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് എന്റർപ്രിനേർഷിപ്പ് മേധാവി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |