നെയ്യാറ്റിൻകര: മദ്യപിച്ചുണ്ടായ വഴക്കിനിടെ മകനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ഓലത്താന്നി എസ്.എസ് ഭവനം താഴങ്കാട് വീട്ടിൽ ശശിധരൻ നായരെ (60) റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു ഇയാളുടെ മകൻ അരുൺ (30) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട ശശിധരനെ ഇയാൾ ജോലി ചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടൽ കൈലാസിൽ നിന്നാണ് നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൃത്യം ചെയ്തതെന്നാണ് ശശിധരൻ പൊലീസിന് മൊഴി നൽകിയത്. അരുണിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |