തിരുവനന്തപുരം: ജയന്റെ സിനിമകളിൽ പാടാൻ കഴിയാത്തതും അദ്ദേഹത്തെ കാണാനോ പരിചയപ്പെടാനോ കഴിയാത്തതും നിർഭാഗ്യമായി കരുതുന്നുവെന്ന് ഗായിക കെ.എസ്. ചിത്ര പറഞ്ഞു. ജയൻ സാംസ്‌കാരിക വേദിയുടെ ജയൻ രാഗമാലിക പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ചിത്ര.
ജയൻ ഗായകനും സംഗീതമറിയാവുന്നയാളും താളബോധമുള്ള വ്യക്തിയുമാണെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ തലമുറ അദ്ദേഹത്തെ ഓർക്കുകയും അനുകരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ മഹത്വം മൂലമാണെന്നും ചിത്ര പറഞ്ഞു.
പദ്മഭൂഷൺ ലഭിച്ച ശേഷം തലസ്ഥാനത്തെ ആദ്യത്തെ ചടങ്ങിനെത്തിയ ചിത്രയെ ആസ്വാദകർ ആരവത്തോടെയാണ് വരവേറ്റത്.
25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ശ്രീകുമാരൻതമ്പി ചിത്രയ്ക്ക് സമ്മാനിച്ചു. ചിത്രയ്ക്ക് ലഭിച്ച പൂർവപുണ്യത്തിന് മുന്നിൽ വണങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു, നടി ജലജ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സാംസ്‌കാരിക വേദി ഭാരവാഹികളായ ശിവൻകുട്ടി, മൈഥിലി പ്രതീഷ്, ജഗീർബാബു, രാജീവ് വർക്കല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |