പന്തളം: ഇതര സംസ്ഥാന തൊഴിലാളി ഫനീന്ദ്രദാസിന്റെ കൊലപാതകത്തിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചക്ക് 2.30ന് കൃത്യം നടത്തിയ പന്തളം സ്വകാര്യബസ് സ്റ്റാൻഡ്, മദ്യപിച്ച ബാർ ഹോട്ടൽ, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന മൂലയിൽ ഭാഗത്തെ വീട്, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. പശ്ചിമ ബംഗാൾ സ്വദേശി ബിഥാൻ ചന്ദ്ര സർക്കാർ (35)നെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 9നായിരുന്നു കൊലപാതകം നടന്നത്. അടൂർ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയായിരുന്നു തെളിവെടുപ്പ്. ഇയാളെ ഇന്ന് വീണ്ടുംകോടതിയിൽ ഹാജരാക്കും. പന്തളം.സി.ഐ.എസ്.ശ്രീകുമാർ, എസ്.ഐ.എസ്.സന്തോഷ്, സി.പി.ഒ. നാദിർഷാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |