SignIn
Kerala Kaumudi Online
Thursday, 10 July 2025 1.58 PM IST

ബി.ജെ.പിയുടെ മണ്ഡലം കമ്മിറ്റികളുടെ എണ്ണം ഇരട്ടിയാകുന്നു

Increase Font Size Decrease Font Size Print Page
bjp

തൃശൂർ : ബി.ജെ.പിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികൾ 26 ആയി വിഭജിക്കും. നിലവിൽ 13 നിയോജക മണ്ഡലങ്ങൾക്ക് 13 മണ്ഡലം കമ്മിറ്റികളായിരുന്നു. അഖിലേന്ത്യ നേതൃ തീരുമാനമനുസരിച്ച് മണ്ഡലം കമ്മിറ്റികൾ എത് വിധത്തിൽ പുന:സംഘടിപ്പിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

അടുത്ത ഘട്ടം എന്ന നിലയിൽ നിലവിലെ മണ്ഡലംതല യോഗങ്ങളും ആരംഭിച്ചു. നിലവിലെ മണ്ഡലം പ്രസിഡന്റുമാരിൽ എതാനും പേർക്ക് മാറ്റം വന്നേക്കും. നിലവിലെ മണ്ഡലം പ്രസിഡന്റുമാരുടെ കാലാവധി തീരാത്തതിനാൽ അവർ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ അവരെ നിലനിറുത്തിയാകും പുന:സംഘടന. പ്രവർത്തനസൗകര്യം കൂടി വിലയിരുത്തിയാകും പുതിയ മണ്ഡലം രൂപീകരിക്കുക.

മണ്ഡലം കമ്മിറ്റികളിൽ സ്ഥാനം ഇല്ലാതിരുന്ന പലർക്കും എണ്ണം കൂടുന്നതോടെ ചുമതല ലഭിക്കും.

ഇതിലൂടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുതിയ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും മറ്റ് ഭാരവാഹികളെയും ആർ.എസ്.എസിന്റെയും കൂടി താൽപ്പര്യം കൂടി കണക്കിലെടുത്താകും നിർണ്ണയിക്കുക. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം ലഭിച്ചേക്കും. ആർ.എസ്.എസ് അഖിലേന്ത്യ സഹസർകാര്യവാഹ് മൻമോഹൻ വൈദ്യയുടെ നേതൃത്വത്തിൽ തൃശൂരിൽ ആർ.എസ്.എസിന്റെ പരിവാർ സംഘടനയിലെ വനിതാഘടകങ്ങളുടെ നേതാക്കളുടെ കൂട്ടായ്മ മഹിള സമന്വയം എന്ന പേരിൽ വിളിച്ച് ചേർത്തിരുന്നു.

722 പേർക്ക് കൊവിഡ്

തൃശൂർ : ജില്ലയിൽ 722 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 507 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,683 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,37,089 ആണ്. 5,29,472 പേരാണ് രോഗമുക്തരായത്. ശനിയാഴ്ച്ച സമ്പർക്കം വഴി 715 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

TAGS: LOCAL NEWS, THRISSUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.