നളന്ദ (ബീഹാർ): സഹോദരിയുടെ വീട്ടിൽ പോയി തിരികെ വന്ന യുവാവിനെ ബലപ്രയോഗത്തിലൂടെ വിവാഹം കഴിപ്പിച്ചെന്ന് പരാതി. ബീഹാറിൽ നളന്ദ ജില്ലയിലെ പരോഹ ഗ്രാമത്തിലായിരുന്നു സംഭവം. ധനുകി ഗ്രാമവാസിയായ നിതീഷ് കുമാറാണ് പരാതി നൽകിയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്. വിവാഹം കഴിച്ച പെൺകുട്ടിയെയോ അവരുടെ ബന്ധുക്കളെയോ ഒരു പരിചയവുമില്ലെന്ന് യുവാവും ബന്ധുക്കളും പറയുന്നുണ്ട്.
ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം. സഹോദരന്റെ ഭാര്യവീട്ടുകാർക്ക് കുടുംബം നടത്തിയ പൂജയുടെയും വഴിപാടിന്റെയും പ്രസാദം നൽകാൻ പോയതാണ് നിതീഷ് കുമാർ. പ്രസാദം നൽകി തിരികെ വരുമ്പോൾ ഒരു സംഘം ആൾക്കാർ വളയുകയും ബന്ദിയാക്കിയശേഷം ഒരു യുവതിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എതിർക്കാർ ശ്രമിച്ചപ്പോൾ മർദ്ദിച്ചു. സംഭവം നടന്ന രാത്രി മുഴുവൻ തന്നെ ബന്ദിയാക്കിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബലപ്രയാേഗത്തിലൂടെ വിവാഹ വേഷം ധരിപ്പിക്കാൻ ശ്രമിക്കുന്നതും യുവാവ് ഇതിനെ എതിർക്കുന്നതും വീഡിയോയിൽ കാണാം. പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചെന്നും ഇപ്പോൾ ഒന്നും പറയാനാവില്ലെന്നുമാണ് പൊലീസ് നിലപാട്.
नीतीश कुमार की हुई 'पकड़ौआ शादी'
— Utkarsh Singh (@UtkarshSingh_) November 20, 2021
नालंदा के धनुकी गांव के रहने वाले नीतीश कुमार का आरोप है कि बहन के ससुराल से छठ पूजा का प्रसाद देकर लौटते वक्त परोहा गांव के पास कुछ लोगों ने उसे हथियार के बल पर अगवा कर लिया और रात भर बंधक बनाकर मारपीट की, फिर अगले दिन जबरदस्ती शादी करा दी. pic.twitter.com/Zc35pdQg8p
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |