തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള ആൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. മകൾ മരിച്ചിട്ട് 22 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
അപകട സമയത്ത് ഒരാൾ പിന്തുടർന്നുവെന്ന് പറയപ്പെടുന്നു, അയാളെ ഇതുവരെയും പിടികൂടിയിട്ടില്ല. മാത്രമല്ല, കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കാണാനുമില്ല. ഇതെല്ലാം കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി ആൻസിയുടെ കുടുംബാംഗങ്ങൾ പറയുന്നു. അൻസി കബീർ ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണം നടന്നതുമുതൽ ഒരുപാട് കഥകൾ കേട്ടു. എല്ലാത്തിന്റെയും സത്യാവസ്ഥ അറിയണമെന്നും ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |