ആലപ്പുഴ: പച്ചക്കറി വിപണിയിൽ ഇപ്പോൾ വിലപിടിപ്പുള്ള താരം ചുവന്ന് തുടുത്ത തക്കാളിയാണ്. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്നു വിലയിപ്പോൾ നൂറുകടന്നു. കനത്ത മഴയിൽ തമിഴ്നാട്ടിലും കർണാടകയിലുമുണ്ടായ കൃഷിനാശമാണ് വിലവർദ്ധനവിന് കാരണം.
കർണാടകയിലെ ബംഗളൂരു, തമിഴ്നാട്ടിലെ ഹൊസൂർ, നാച്ചിപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഏറ്റവുമധികം തക്കാളി എത്തിയിരുന്നത്. പഞ്ചാബിലെ റായ്കോട്ട്, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളിൽ നിന്നും തക്കാളി എത്താറുണ്ട്. ഇപ്പോൾ ബംഗളൂരുവിൽ നിന്നുള്ള വരവ് കുറഞ്ഞതും തമിഴ്നാട്ടിൽ നിന്ന് എത്താതിരിക്കുന്നതുമാണ് തക്കാളിവില ഇത്രയും ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ബംഗളൂരുവിൽനിന്ന് നേരത്തെ എത്തിച്ചിരുന്ന ഒരുപെട്ടിയിൽ 30 കിലോഗ്രാം വരെ തക്കാളി ഉണ്ടായിരുന്നെങ്കിൽ ക്ഷാമംമൂലം ഇപ്പോഴത് 20-25 കിലോയായി ചുരുങ്ങി.
ഇരട്ട സെഞ്ച്വറിയടിച്ച് മുരിങ്ങക്ക
ഒരാഴ്ച മുമ്പ് 30 രൂപയായിരുന്ന മുരിങ്ങക്ക വില ഇരുന്നൂറിലെത്തി. ചെറിയ ഉള്ളി വില 28 നിന്ന് 50ലെത്തി. ദിനംപ്രതിയാണ് ഇപ്പോൾ പച്ചക്കറി വില വർദ്ധിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
പോക്കറ്റ് പൊള്ളിച്ചതിങ്ങനെ
1. തമിഴ്നാട്ടിലും കർണാടകയിലും മഴയിൽ കനത്ത കൃഷിനാശം
2. പച്ചക്കറി വരവ് കുറഞ്ഞു
3. ഇന്ധന വിലവർദ്ധനവും തിരിച്ചടിയായി
4. മണ്ഡലകാലത്ത് പച്ചക്കറി ഉപയോഗം വർദ്ധിച്ചു
''''
100 രൂപ കിറ്റ് ഉപയോഗിച്ച് ഒരാഴ്ച തള്ളിവിട്ടിരുന്നിടത്ത് ഇപ്പോൾ മൂന്ന് ദിവസത്തേയ്ക്ക് പോലും തികയുന്നില്ല.
വീട്ടമ്മമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |