സിഡ്‌നി: ആസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതിന് കാരണമായ മൊബൈൽ സന്ദേശങ്ങൾ ഒരിക്കൽ വെളിപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നതായി ടിം പെയ്ൻ. 2017-ൽ സഹപ്രവർത്തകയ്ക്ക് അയച്ച പെയ്‌നിന്റെ നഗ്ന ദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും പുറത്തായതോടെയാണ് രാജിവയ്‌ക്കേണ്ടി വന്നത്.
ആ പ്രശ്‌നം അന്നുതന്നെ പരിഹരിച്ചിരുന്നു. പരസ്പര സമ്മതത്തോടെ നടന്ന ചാറ്റിംഗായിരുന്നു അത്. പക്ഷേ ഓരോ ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പും പ്രധാനപ്പെട്ട ടൂർണമെന്റുകള്‍ക്കു മുമ്പും ആ വിഷയങ്ങൾ ഉയർന്നുവരും. ഞാൻ അയച്ച സന്ദേശങ്ങൾ കൈവശമുണ്ടെന്ന് പല മാധ്യമങ്ങളും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അവ വെളിപ്പെടരുതെന്ന് ഞാന്‍ എത്രത്തോളം തീവ്രതയോടെ ആഗ്രഹിച്ചുവോ അതേ തീവ്രതയോടെ തന്നെ അവ പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ അല്ലായിരുന്നെങ്കിൽ ആ സന്ദേശങ്ങൾ ഇത്ര വലിയ വിവാദമാകുമായിരുന്നില്ല- പെയ്ൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |