തിരുവനന്തപുരം: സ്വയരക്ഷയ്ക്കായി പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡി.ജി.പി ആർ. ശ്രീലേഖ. കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്. സുഹൃത്തുക്കളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ആരോഗ്യകരവും സ്വീകാര്യവുമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി-ടെക് വിദ്യാർത്ഥികൾക്കായി നടത്തുന്ന അക്കാഡമിക് അവബോധ പരിശീലനത്തിൽ ശ്രീലേഖ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമാണ് ശ്രീലേഖ. മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചും കാമ്പസിൽ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |