ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് മുതൽ കായംകുളം കൊറ്റുകുളങ്ങര വരെ തകർന്നുകിടക്കുന്ന ഭാഗത്തെ അറ്റകുറ്റപ്പണി അടുത്താഴ്ച ആരംഭിക്കുമെന്ന് എ.എം. ആരിഫ് എം.പി അറിയിച്ചു. ആദ്യ ടെണ്ടറിൽ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത അറ്റകുറ്റപ്പണി പത്തുശതമാനം വർദ്ധനവിൽ തെരുവത്ത് ബിൽഡേഴ്‌സ് 4.95 കോടി രൂപയ്ക്കാണ് ഏറ്റെടുത്തിരിക്കുന്നത്. വർദ്ധനവിന് ഉടൻ അനുമതി നൽകാമെന്ന് ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉറപ്പുലഭിച്ചു. കൊറ്റകുളങ്ങര മുതൽ തെക്കോട്ടുള്ള ഭാഗത്തെ ആറുവരിപ്പാത നിർമ്മാണത്തിന് കരാറെടുത്തിട്ടുള്ള വിശ്വമുദ്ര കമ്പനിയും അമ്പലപ്പുഴ ഭാഗത്ത് അൻസാരി ഗ്രൂപ്പും അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |