കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനക്രമം നടപ്പാക്കില്ല. ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പ അനുമതി നൽകി. മാർപ്പാപ്പയുമായി മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
പുതുക്കിയ കുർബാന ക്രമത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നാളെ കുർബാന ആരംഭിക്കും. ഈസ്റ്ററോടെ എല്ലാ ദേവാലയങ്ങളിലും പുതിയ രീതി നടപ്പിൽ വരുത്തണമെന്നാണ് സിനഡ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |