ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശന നടപടികൾ നീളുന്നതിൽ പ്രതിഷേധിച്ച് രാജ്യത്തെ ജൂനിയർ ഡോക്‌ടർമാർ ഇന്നലെ മുതൽ ഒ.പി.ഡി സേവനങ്ങൾ അടക്കം ബഹിഷ്‌കരിച്ച് സമരം തുടങ്ങി. കേന്ദ്രസർക്കാർ സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി പുന:പരിശോധിക്കുന്നതുവരെ നീറ്റ് പി.ജി പ്രവേശന നടപടികൾക്കുള്ള സ്റ്റേ നാലാഴ്ചത്തേക്ക് തുടരാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതാണ് കാരണം. പി.ജി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ അനിശ്ചിതമായി നീളുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കൊവിഡ് കാലത്ത് ആശുപത്രികളിൽ കഷ്‌ടപ്പെട്ട് ജോലി ചെയ്‌ത ജൂനിയർ ഡോക്‌ടമാരോടുള്ള അവഗണന അനുവദിക്കില്ലെന്നും റസിഡന്റ്സ് ഡോക്‌ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |