കാൺപൂർ: ന്യൂസിലാൻഡിനെതിരെ 51 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയത്തെ തുറിച്ചു നോക്കിയിരുന്ന ഇന്ത്യൻ ടീമിനെ കരകയറ്റിയത് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യറിന്റെ മികച്ച ബാറ്റിംഗായിരുന്നു. തുടക്കത്തിൽ രവിചന്ദ്രൻ അശ്വിനോടൊപ്പവും പിന്നെ വൃദ്ധിമാൻ സാഹയോടൊപ്പവും മികച്ച കൂട്ടുക്കെട്ടുകൾ പടുത്തുയർത്തിയ ശ്രേയസ് അയ്യർ ഇന്ത്യയെ സ്വന്തം നാട്ടിലെ ടെസ്റ്റ് തോൽവി എന്ന നാണക്കേടിൽ നിന്ന് കരകയറ്റുക കൂടിയാണ് ചെയ്തത്.
എന്നാൽ ദേശീയ ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഉപദേശം അതു പോലെ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ശ്രേയസ് അയ്യർ മത്സരശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്. റൺസ് എടുക്കാൻ തിടുക്കം കൂട്ടേണ്ടെന്നും പരമാവധി സമയം ക്രീസിൽ പിടിച്ചു നിന്ന് കഴിയുന്നത്ര പന്തുക്കൾ നേരിടാനുമാണ് ദ്രാവിഡ് ശ്രേയസ് അയ്യറിനോട് ആവശ്യപ്പെട്ടത്. പരിശീലകന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച ശ്രേയസ് അയ്യർ മൂന്ന് മണിക്കൂറും 14 മിനിട്ടും ക്രീസിൽ ചിലവിട്ട് 125 പന്തുകളിൽ നിന്നാണ് 65 റൺസ് നേടിയത്.
വൻ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റുക എന്നത് ശ്രേയസ് അയ്യറിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നുമല്ല. രഞ്ജി ട്രോഫിയിൽ നിരവധി തവണ തന്റെ ടീമായ ഉത്തർപ്രദേശിനെ പരാജയത്തിന്റെ വക്കിൽ നിന്ന് ശ്രേയസ് അയ്യർ സുരക്ഷിത നിലയിൽ എത്തിച്ചിട്ടുണ്ട്. ആ സേവനം ഇനി ദേശീയ ടീമിനു വേണ്ടിയും പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |