രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ എന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട നെയിംബോർഡാണ് പ്രതിപാദ്യ വിഷയം. ട്രോൾ രൂപത്തിലാണ് സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തിരിക്കുന്നത്. 'പുതിയൊരു ആൾദൈവം കൂടി അവതരിച്ചല്ലോ' എന്നാണ് സമൂഹ മാദ്ധ്യങ്ങളിലെ ഏറിയ കമന്റും. ഇതുമായി ബന്ധപ്പെട്ട് ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
'ശരിക്കും ഇത് ട്രോളുകളിൽ മാത്രം ഒതുങ്ങേണ്ട വിഷയമല്ല. ഇവിടെ രണ്ട് സാധ്യതകളേയുള്ളൂ,
1. 100% ഉഡായിപ്പ്. 2. അവർക്ക് സ്വയം ദൈവമാണെന്ന തോന്നൽ.
ഇതിലേതാണെങ്കിലും നിലവിൽ അതൊരു സാമൂഹിക പ്രശ്നമായി മാറിയ സ്ഥിതിയ്ക്ക് ഗവൺമെന്റ് ഇടപെടേണ്ട വിഷയമാണ്. ഉഡായിപ്പാണെന്ന് ബോധ്യപ്പെട്ടാൽ അവരെയും കൂട്ടരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഇനി ശരിക്കും അവർക്ക് സ്വയമൊരു ദൈവമാണെന്ന് തന്നെ തോന്നുന്നുണ്ടെങ്കിൽ, വട്ടിയൂർക്കാവിൽ ആശ്രമം പണിയാൻ അനുമതി കൊടുക്കുകയല്ലാ സർക്കാർ ചെയ്യേണ്ടത്, ഊളമ്പാറയിലും മെഡിക്കൽ കോളേജിലും നല്ല സൈക്യാട്രി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്, അവിടേക്ക് മാറ്റി നല്ല ചികിത്സ കൊടുക്കുകയാണ്. ആത്മീയ ബിസിനസിന്റെ കൂട്ടുപ്രതികളെ ജയിലിലും അയക്കണം.
ഈ പ്രദേശത്തെ ജനപ്രതിനിധികളും ശാസ്ത്ര പ്രചാരകരും അന്ധവിശ്വാസങ്ങളെ എതിർക്കുന്ന എല്ലാ മനുഷ്യരും മുന്നിട്ടിറങ്ങി ഭാവിയിലെ ഒരു വലിയ സാമൂഹിക വിപത്തിനെ മുളയിലേ നുള്ളേണ്ടതാണ്..'
ശരിക്കും ഇത് ട്രോളുകളിൽ മാത്രം ഒതുങ്ങേണ്ട വിഷയമല്ല. ഇവിടെ രണ്ട് സാധ്യതകളേയുള്ളൂ, 1. 100% ഉഡായിപ്പ്. 2. അവർക്ക് സ്വയം...
Posted by Manoj Vellanad on Tuesday, 30 November 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |