തിരുവനന്തപുരം: വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും വാക്സിൻ സ്വീകരിക്കണമെന്നും അല്ലാത്തവർ ക്യാമ്പസിനകത്തേയ്ക്ക് പ്രവേശിക്കാൻ പാടില്ലെന്നതാണ് മാർഗരേഖയെന്നും അദ്ദേഹം വ്യക്തമാക്കി.
മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കണം. വാക്സിൻ എടുക്കാത്തവരെ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കുകയില്ല. വാക്സിൻ സ്വീകരിക്കാത്തവർ മൂലം സമൂഹത്തിൽ ദുരന്തമുണ്ടാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്ളസ് വൺ പ്രവേശനം സംബന്ധിച്ച പ്രതിസന്ധികൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും ഉപരി പഠനത്തിന് അർഹതയുള്ളവർക്ക് സീറ്റുറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഇരുപത്തിയൊന്ന് താലൂക്കുകളിൽ സീറ്റ് കുറവുള്ളതായി കണ്ടെത്തിയെന്നും എഴുപത്തിയഞ്ച് അധിക ബാച്ചുകൾ അനുവദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |