ചേർത്തല: മണ്ഡല ഉത്സവ കാലങ്ങൾ ലക്ഷ്യം വച്ച് കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ നട്ടുനനച്ച പച്ചക്കറികളുടെ
വിളവെടുപ്പ് തുടങ്ങി. കർഷക അവാർഡ് ജേതാവ് സാനു പ്ലാപ്പറമ്പിൽ തിരുവിഴ ശ്രീവിഹാറിൽ എം.ഡി. ഗോപിദാസിന്റെ രണ്ടര ഏക്കർ തരിശുഭൂമിയിൽ നടത്തിയ വൈവിദ്ധ്യ കൃഷികളുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, എസ്. ഹെബിൻ ദാസ്, കെ. കമലമ്മ, ജ്യോതി മോൾ, ബി. ഇന്ദിര, ജി. ഉദയപ്പൻ, കൃഷി ഓഫീസർ ജാനിഷ് റോസ്, വി.ടി. സുരേഷ്, നാരായണ പിള്ള, സുജിത്ത്, ബിനു എന്നിവർ പങ്കെടുത്തു.
പയർ, പാവൽ, പീച്ചിൽ, കുക്കുമ്പർ, പടവലം, വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. വീട്ടുവളപ്പിലും പാട്ടത്തിനെടുത്ത പറമ്പിലുമായി ആറേക്കറിലാണ് സാനുവിന്റെ കൃഷി. മുട്ടക്കോഴിയും താറാവും നാടൻ പശുക്കളും മത്സ്യവുമൊക്കെയായി വൈവിദ്ധ്യ കൃഷിയാണ് നടത്തുന്നത്. വിളവെടുത്ത ഉത്പന്നങ്ങൾ ദേശീയപായോരത്ത് തിരുവിഴ ജംഗ്ഷനിൽ കാട്ടുകട ക്ലസ്റ്റർ നടത്തുന്ന വിപണന കേന്ദ്രത്തിലും പഞ്ചായത്തിന്റെ പി.ഡി.എസ് സ്റ്റാളിലുമായാണ് വിറ്റഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |