ചെന്നൈ: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി തമിഴ്‌നാട്ടിൽ വലിയ വെളളപ്പൊക്കമാണ്. സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായ ഈ സമയത്ത് സുഖമായി കാറിൽ കയറാൻ ഒരു ലോക്‌സഭാംഗം സ്വീകരിച്ച മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിദംബരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച എം.പി തോൽ തിരുമാവളവനാണ് അനുയായികളുടെ സഹായത്തോടെ കസേരകളിൽ കയറി കാറിലേക്ക് കയറിയത്. വിടുതലൈ ചിരുതൈഗൾ കച്ചി നേതാവാണ് തിരുമാവളവൻ.
மழை தண்ணி இருந்தா போட்லதான் போகக்கூடாது. நாலு அடிமைகளை வச்சிட்டு இப்படி போலாம். pic.twitter.com/11niV7Rx30
— Munima (@MunimaOffl) November 29, 2021
ചെന്നൈ നഗരത്തിലെ തന്റെ വീട്ടിൽ നിന്നും ലോക്‌സഭയിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹി യാത്രയ്‌ക്ക് പുറപ്പെടുമ്പോഴാണ് എം.പി ഇത്തരത്തിലൊരു വിദ്യ കാണിച്ചത്. എം.പിയുടെ 'അഭ്യാസ'ത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ക്രോധമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾ വെളളപ്പൊക്കത്തിൽ വലയുമ്പോൾ എം.പി കസേരകളി നടത്തുകയാണെന്നാണ് വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |