പിണറായി : പെൺകുട്ടികളുടെ ടോയ്ലറ്റിൽ മൊബൈൽ കാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ അദ്ധ്യാപകനെതിരെ പോക്സോ കേസ് ചുമത്തി. വടകര വെള്ളിയാടിലെ കുളക്കോട്ട് ഹൗസിൽ കെ.നൗഷാദിനെതിരെയാണ് (36) കേസ്. പിണറായിലെ ഒരു യു.പി.സ്കൂളിൽ അറബിക് താത്കാലിക അദ്ധ്യാപകനാണ് നൗഷാദ്.
നവംബർ 29നാണ് സംഭവം.സ്കൂളിലെ പെൺകുട്ടികളുടെ ടോയ്ലറ്റിലെ അരമതിലിൽ മൊബൈൽ കാമറവച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. സംശയം തോന്നിയ കുട്ടി പറഞ്ഞതിനെ തുടർന്ന് രക്ഷിതാവ് അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ പിണറായി പൊലീസ് പോക്സോ, ഐ.ടി എന്നീ ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തിൽ അറസ്റ്റിലായ നൗഷാദ് റിമാൻഡിലാണ്. ധർമടം പൊലീസ് ഇൻസ്‌പെക്ടർ ടി.കെ.സുമേഷ്, ധർമ്മടം എസ്. ഐ പി.സി. വിനോദ് കുമാർ, വനിതാസിവിൽ പൊലീസ് ഓഫീസർ റമീള എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |