ചെന്നൈ: തമിഴ്‌നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എന്നാൽ ഇവ ഒമിക്രോൺ കേസുകളാണെന്ന റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ നിഷേധിച്ചു. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഒമിക്രോൺ ആണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രക്കാരിൽ ഒരാൾ സിംഗപ്പൂരിൽ നിന്നും, മറ്റൊരാൾ കുടുംബത്തോടൊപ്പം യു കെയിൽ നിന്നുമാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. ഇവരുടെ സ്രവ സാമ്പിളുകൾ ജനിതക ക്രമ പരിശോധനയ്ക്കായി അയച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ജനിതക ക്രമ പരിശോധനയിലൂടെയാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.
രാവിലെ മൂന്നരയ്ക്കാണ് സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാരൻ തിരുച്ചിറപ്പള്ളിയിൽ എത്തിയത്. കൊവിഡ് സ്ഥിരീകരിച്ച ഇയാളെ നിരീക്ഷണത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. യാത്രക്കാരോട് സമ്പർക്കത്തിലുണ്ടായിരുന്നവരുടെ സ്രവ സാമ്പിളുകളും പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |