വാഷിംഗ്ടൺ : രാജ്യത്തേക്കുള്ള അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാനായി അതിർത്തി നിയമം പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് സർക്കാർ. അമേരിക്കയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഭയാർത്ഥികൾ മെക്സിക്കോയിൽ തുടരണമെന്നും യു.എസ് ഫെഡറൽ കോടതി ഉത്തരവിന് ശേഷം മാത്രമെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും യു.എസ് - മെക്സിക്കൻ അധികൃതർ അറിയിച്ചു. ട്രംപിന്റെ ഭരണകാലത്ത് അഭയാർത്ഥി നിയന്ത്രണത്തിനായി കൊണ്ടു വന്ന മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ ബൈഡൻ ജനുവരിയിൽ പിൻവലിച്ചിരുന്നു. എന്നാൽ ഈ നിയമം പുനസ്ഥാപിക്കണമെന്ന് ആഗസ്റ്റിൽ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു.
പുതിയ ഇമിഗ്രേഷൻ നയങ്ങൾ നടപ്പാക്കുന്ന കാര്യം ബൈഡൻ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അത് പൂർണമായും വിജയത്തിലെത്തിയില്ല. മെക്സിക്കോ – യു.എസ് അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതോടെ അതിർത്തി നിയമം പുനസ്ഥാപിക്കണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |