SignIn
Kerala Kaumudi Online
Thursday, 19 September 2024 2.21 AM IST

മെഡി. ഫീസ് മുടക്കിയതിനെതിരെ ഹൈക്കോടതി, ദുർബലരുടെ ഉന്നമനം ഗവ. വകുപ്പുകൾ തടയരുത്

Increase Font Size Decrease Font Size Print Page

high-court

ഫീസ് മുടങ്ങിയത് പട്ടിക വിഭാഗം, ഒ.ഇ.സി വിദ്യാർത്ഥികൾക്ക്

 വിദ്യാർത്ഥികളുടെ അന്തസിന് ക്ഷതമേറ്റെന്ന് കോടതി

കൊച്ചി: സൗജന്യവിദ്യാഭ്യാസം ഉൾപ്പെടെ നൽകി സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സർക്കാർ ശ്രമിക്കുമ്പോൾ ഇവ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ സർക്കാരിന്റെ തന്നെ വകുപ്പുകളിൽ നിന്നുണ്ടാകരുതെന്ന് ഹൈക്കോടതിയുടെ താക്കീത്.

പാലക്കാട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് കോഴ്സിന്റെ അനുമതി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിൻവലിച്ചതിനെ തുടർന്ന് കെ.എം.സി.ടി മെഡിക്കൽ കോളേജിലേക്ക് പുനർവിന്യസിച്ച അഞ്ച് പട്ടിക വിഭാഗം, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് പട്ടിക വിഭാഗ വികസന വകുപ്പ് ഫീസ് മുടക്കിയ കേസിലാണ് വിമർശനം. ഇവരുൾപ്പെടെ 26 പേരെയാണ് രണ്ടാം വർഷം കെ.എം.സി.ടിയിലേക്ക് മാറ്റിയത്.

മൂന്നാം വർഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കൽ കോളജിൽ നേരത്ത അടച്ചതിനാൽ കെ.എം.സി.ടി കോളേജിൽ രണ്ടും മൂന്നും വർഷത്തേക്കുള്ള ഫീസ് അടയ്ക്കാൻ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്റെ നിലപാട്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വകുപ്പിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി. സർക്കാർ നൽകേണ്ട ഫീസ് തെറ്റായി നൽകിയെന്ന് സമ്മതിക്കുന്നുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരുടെ വീഴ്ചമൂലം കുട്ടികൾ ഫീസടയ്ക്കാത്തവരായി മാറി. വിദ്യാർത്ഥികളുടെ അന്തസിനും വ്യക്തിത്വത്തിനും നേരിട്ട ഇടിവ് അപരിഹാര്യമാണ്. ദുർബല വിഭാഗത്തിന്റെ ഉന്നമനത്തിന് ഏറ്റവും ശക്തമായ മാർഗം മികച്ച വിദ്യാഭ്യാസമാണ്. അതുകൊണ്ടാണ് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഫീസ് നൽകാനുള്ള ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുന്നത്. ഈ തീരുമാനത്തെ ദുർബലപ്പെടുത്തുന്ന തീരുമാനം വകുപ്പുകളിൽ നിന്നുണ്ടായത് അപലപനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ടും മൂന്നും വർഷ ഫീസ് ഉടൻ നൽകണം

 രണ്ട് മാസത്തിനകം രണ്ടും മൂന്നും വർഷത്തെ ഫീസ് അഞ്ച് പേർക്കും നൽകണം

 2.5 ലക്ഷം രൂപയാണ് വാർഷിക ഫീസ്

 പാലക്കാട് കോളേജിന് നൽകിയ തുക റവന്യൂ റിക്കവറിയിലൂടെയടക്കം തിരികെ പിടിക്കാം

കുട്ടികളുടെ പഠനത്തിന് ഒരു തടസവും ഉണ്ടാകില്ല. അഞ്ച് കുട്ടികളെ മാറ്റിയശേഷവും അവർക്കു വേണ്ടി സർക്കാർ നൽകിയ പണം പാലക്കാട് മെ‌ഡിക്കൽ കോളേജിലേക്ക് പോയിക്കൊണ്ടിരുന്നു. ‌തുക അവരിൽ നിന്ന് ഈടാക്കാനും കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 28 ലക്ഷം രൂപയിൽ കൂടുതൽ അവർ കൈപ്പറ്റി.

കെ.രാധാകൃഷ്ണൻ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDI FEES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.