SignIn
Kerala Kaumudi Online
Sunday, 06 July 2025 6.05 PM IST

ഒമിക്രോൺ നിഴലിൽ എം.പി.സി യോഗം

Increase Font Size Decrease Font Size Print Page
rbi

 റിസർവ് ബാങ്ക് ധനനയം ബുധനാഴ്ച

 പലിശനിരക്കുകൾ മാറ്റാനിടയില്ല

കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതിയുടെ (എം.പി.സി) നടപ്പുവർഷത്തെ (2021-22) അഞ്ചാം ദ്വൈമാസയോഗം ഇന്നുമുതൽ എട്ടുവരെ നടക്കും. എട്ടിന് ധനനയം പ്രഖ്യാപിക്കും. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ വൻ ഭീഷണി ഉയർത്തുന്നതിനാൽ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ എം.പി.സി മുതിർന്നേക്കില്ലെന്നാണ് എസ്.ബി.ഐ റിസർച്ചിലെ സാമ്പത്തിക വിദഗ്ദ്ധരുൾപ്പെടെ വിലയിരുത്തുന്നത്.

മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ റിസർവ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം 4-6 ശതമാനത്തിനുള്ളിൽ തുടരുന്നതും പലിശനിരക്കുകൾ നിലനിറുത്താനുള്ള അനുകൂലഘടകമാണ്; ഒക്‌ടോബറിൽ ഇത് 4.48 ശതമാനമാണ്. കഴിഞ്ഞപാദത്തിൽ (ജൂലായ് - സെപ്‌തംബർ) 8.1 ശതമാനം ജി.ഡി.പി വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 8.4 ശതമാനം വളർന്നിരുന്നു. ഈ ട്രെൻഡ് നിലനിറുത്തേണ്ടതുള്ളതിനാലും പലിശഭാരം കൂട്ടാൻ റിസർവ് ബാങ്ക് മുതിർന്നേക്കില്ല.

ഉറ്റുനോട്ടം റിവേഴ്‌സ് റിപ്പോയിൽ

റിവേഴ്‌സ് റിപ്പോനിരക്ക് റിസർവ് ബാങ്ക് ഉയർത്തുമോയെന്നാണ് ഇക്കുറി ഏവരും ഉറ്റുനോക്കുന്നത്. ബാങ്കുകളിലെ അധികപ്പണം നിക്ഷേപമായോ അടിയന്തര വായ്പയായോ സ്വീകരിക്കുമ്പോൾ നൽകുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോ ഇപ്പോൾ റെക്കാഡ് താഴ്ചയായ 3.35 ശതമാനമാണ്. ഒമിക്രോൺ പശ്ചാത്തലത്തിൽ റിവേഴ്‌സ് റിപ്പോ കൂട്ടാനും റിസർവ് ബാങ്ക് തയ്യാറായേക്കില്ല.

 പലിശനിരക്ക് കുറയ്ക്കാൻ അനുകൂലമായ 'അക്കൊമഡേറ്റീവ്" നിലപാടിൽ മാറ്റം വരുത്താൻ എം.പി.സി തയ്യാറായേക്കും

 നവംബറിൽ ബാങ്കുകളിലെ പ്രതിദിന അധികപ്പണം (സർപ്ളസ് ലിക്വിഡിറ്റി) 7.6 ലക്ഷം കോടി രൂപയായിരുന്നു

ജി.ഡി.പിയും നാണയപ്പെരുപ്പവും

നടപ്പുവർഷം ഇന്ത്യ 9.5 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇത്തവണത്തെ യോഗത്തിൽ വളർച്ചാപ്രതീക്ഷ ഉയർത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്തപാദങ്ങളിലെ നാണയപ്പെരുപ്പം സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പ്രതീക്ഷകളും നിർണായകമാകും.

പലിശഭാരവും ബാങ്ക് വായ്‌പയും

മുഖ്യ പലിശനിരക്കുകളിൽ മാറ്റംവരുത്താൻ 2020 മേയ് മുതൽ റിസർവ് ബാങ്ക് തയ്യാറായിട്ടില്ല. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ മെല്ലെ കരകയറുന്നതിനിടെ, പലിശവർദ്ധന വേണ്ടെന്ന നിലപാടാണ് റിസർവ് ബാങ്കിനുള്ളത്. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിന് അനുസൃതമായാണ് ബാങ്കുകൾ വ്യക്തിഗത, വാഹന, ഭവന വായ്‌പകളുൾപ്പെടെയുള്ളവയുടെ പലിശനിരക്ക് നിർണയിക്കുന്നത്.

നിലവിലെ നിരക്കുകൾ

 റിപ്പോ നിരക്ക് : 4.00%

 റിവേഴ്‌സ് റിപ്പോ : 3.35%

 എം.എസ്.എഫ് : 4.25%

 സി.ആർ.ആർ : 4.00%

 എസ്.എൽ.ആർ : 18.00%

TAGS: BUSINESS, OMICRON, RBI REVIEW, 124 A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.