കൊല്ലം: യുവാവിനെ കുത്തിയ ശേഷം ഒളിവിൽ പോയ സംഘത്തിലെ ഒരാൾ പിടിയിൽ. കിളികൊല്ലൂർ കല്ലുംതാഴം എം.എസ് നഗർ - 65 മുതിരക്കുന്നത്ത് വീട്ടിൽ ശ്രീജിത്താണ് (21) പിടിയിലായത്. കഴിഞ്ഞ ജൂലായ് 22ന് നെടുമ്പന പുലമൺ ക്ഷേത്രത്തിന് സമീപം കടയിൽ നിന്നു സാധനങ്ങൾ വാങ്ങുകയായിരുന്ന പുലമൺ സ്വദേശി സജീവനെ ഇയാളും സംഘവും ചേർന്ന് ആക്രമിക്കുകയും ആളുമാറി കുത്തുകയുമായിരുന്നു, പ്രതികളിൽ ഒരാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കായംകുളത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.ഇരവിപുരം സ്റ്റേഷനിൽ വധശ്രമത്തിനും വർക്കല സ്റ്റേഷനിൽ കവർച്ച കേസിലും ഇയാൾ പ്രതിയാണ്. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐ മാരായ സതീഷ്കുമാർ, നജീബ്, സി.പി.ഒമാരായ അത്തീഫ്, അനീഷ് എന്നിവരാണ് കായംകുളത്തു നിന്നു പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |