ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകരുതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിറുത്തിവയ്‌ക്കാൻ നിർദ്ദേശിക്കണമെന്നും കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷും കെ. മുരളീധരനും ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സമ്പന്നരുടെ യാത്രയ്‌ക്കായി കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന പദ്ധതിക്കായി നൂറുകണക്കിന് ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. ഇപ്പോൾ തന്നെ പരിസ്ഥിതിനാശം അനുഭവിക്കുന്ന കേരളത്തിന് പദ്ധതി താങ്ങാനാവില്ല. 1,25,000 കോടി രൂപയോളം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തിൽ മറ്റൊരു വെള്ളാനയാകും. പദ്ധതിയുടെ സാമൂഹ്യ-പാരിസ്ഥിതിക ആഘാതത്തെ പറ്റി പഠനം നടന്നിട്ടില്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |