കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിനെതിരായ തിരഞ്ഞെടുപ്പ് ഹർജി ബി.ജെ.പി സ്ഥാനാർത്ഥിയെ കക്ഷി ചേർക്കാൻ സമയം അനുവദിച്ച് മാറ്റി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ബിന്ദു വിജയിച്ചതിനെ ചോദ്യം ചെയ്ത് യു.ഡി.എഫിലെ തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. പ്രൊഫസർ അല്ലാതിരുന്നിട്ടും പേരിന് മുന്നിൽ ഫ്രൊഫസർ ചേർത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടായി ഇത് പരിഗണിക്കണം. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ജേക്കബ് തോമസിനെയും കക്ഷി ചേർക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നോട്ടീസ് അയച്ചെങ്കിലും ജേക്കബ് തോമസ് കൈപ്പറ്റിയില്ല. നോട്ടീസ് മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചാണ് ഹർജി ഡിസംബർ 23ന് പരിഗണിക്കാൻ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |