തിരുവനന്തപുരം: കേസുകൾ കുറവുള്ള പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് നൽകിയേക്കും. നേരത്തേ എല്ലാ സ്റ്റേഷനുകളും എസ്.ഐമാരുടെ നിയന്ത്രണത്തിലായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനമേർപ്പെടുത്തിയോടെ സ്റ്റേഷനുകൾ സി.ഐമാരുടെ നിയന്ത്രണത്തിലായി. 540ൽ 104 സ്റ്റേഷനുകളുടെ ചുമതല ഡയറക്ട് എസ്.ഐമാർക്ക് നൽകാനാണ് ആലോചന. ഇൻസ്പെക്ടർമാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ഉന്നത ഉദ്യോഗസ്ഥർക്കുള്ളതിനാലാണ് എസ്.ഐമാർക്ക് അധികാരം തിരികെനൽകിയുള്ള പരീക്ഷണം. ആയിരത്തിൽ താഴെ കേസുകളുള്ള സി-ഗ്രേഡ് സ്റ്റേഷനുകളിലാവും എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുക. രണ്ടായിരം വരെ കേസുകളുള്ള സ്റ്റേഷനുകൾ ബി ഗ്രേഡിലും അതിലുമേറെ കേസുകളുള്ളവ സി ഗ്രേഡിലുമാണ്. ഇവിടങ്ങളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |