കൂനൂർ: കത്തിയമർന്ന ഹെലികോപ്റ്ററിലുണ്ടായിരുന്നത് രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ആണെന്നു മനസ്സിലായത് മൂന്നു മണിക്കൂറിനു ശേഷമാണെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദേശവാസികളിലാെരാളായ ശിവകുമാർ പറഞ്ഞു. റാവത്ത് വെള്ളം ചോദിച്ചെങ്കിലും നൽകാൻ കഴിഞ്ഞില്ലെന്നും ശിവകുമാർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനെത്തിയപ്പോൾ ആദ്യം കണ്ടയാൾ വേദനയാൽ തളർന്നിരിക്കുകയായിരുന്നു. അദ്ദേഹം തങ്ങളോട് 'വാട്ടർ പ്ലീസ്' എന്നു പറഞ്ഞു. പക്ഷേ, പെട്ടെന്ന് മുകളിലെത്തി വെള്ളവുമായി തിരിച്ചുപോകാനായില്ല. ഇൻസ്‌പെക്ടർ ബെഡ്ഷീറ്റുമായെത്തി അദ്ദേഹത്തെ ബെഡ്ഷീറ്റിലാണ് മുകളിലേക്ക് കയറ്റിക്കൊണ്ടുവന്നത്.
സംഭവസ്ഥലത്ത് എത്തുമ്പോൾ കോപ്റ്റർ കത്തിയമരുന്നതാണ് കണ്ടത്. അവിടെ നിന്ന് ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. പരിസരത്ത് നടത്തിയ തിരച്ചിലിലാണ് കോപ്റ്റർ തകർന്നുവീണതിന്റെ താഴെയായി മൂന്ന് പേരെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ.സി. മുരളിയും പ്രതികരിച്ചു. ബിപിൻ റാവത്ത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എത്താൻ വൈകി. ഇത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. നാട്ടുകാർ കുടങ്ങളിൽ വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനുള്ള ആദ്യശ്രമം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |