കോഴിക്കോട്: കണ്ണൂർ വി.സി പുനർനിയമനത്തിൽ മന്ത്രി ആർ. ബിന്ദുവിന്റെ ഇടപെടൽ വ്യക്തമായിരിക്കെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അവർക്ക് അർഹതയില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് പറഞ്ഞു. മന്ത്രി രാജി വയ്ക്കുംവരെ കെ.എസ്.യു പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എല്ലാ നിയമനങ്ങളും പാർട്ടി കൊടിക്കീഴിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അധികകാലം ഇങ്ങനെ പോകാമെന്ന് കരുതേണ്ട.
സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം തടയാൻ ഗവർണർ ചാൻസലർ പദവിയിൽ തുടരണം. പിണറായി വിജയനെ പേടിക്കാതെ ഗവർണർ ജനാധിപത്യപരമായി ഇടപെടുമെന്നാണ് പ്രതീക്ഷ. യൂണിവേഴ്‌സിറ്റികളിൽ യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നത് തടയാൻ നിയമനം പി.എസ്.സിക്ക് വിടണം. സംസ്ഥാനത്തെ കാമ്പസുകളിൽ ബുധനാഴ്ച ഉന്നതവിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിക്കുമെന്നും അഭിജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |