പ്രതിദിനം 150ലേറെ സർവീസുകൾ
നെടുമ്പാശേരി: കൊവിഡ് ഭീതി അകന്നതോടെ, കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും സാധാരണനിലയിലേക്ക്. പ്രതിദിന സർവീസുകൾ ഇപ്പോൾ 150 കടന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ-നവംബറിൽ മുൻവർഷത്തെ ഇതേകാലത്തേക്കാൾ 62 ശതമാനം വളർച്ചയോടെ 11,891 സർവീസുകൾ നടന്നു.
6.73 ലക്ഷം രാജ്യാന്തര യാത്രക്കാർ ഇക്കാലയളവിൽ കൊച്ചിവഴി പറന്നു; വർദ്ധന 110 ശതമാനം. ആഭ്യന്തര യാത്രികർ 6.85 ലക്ഷം. സെപ്തംബർ-നവംബറിലെ ആകെ യാത്രക്കാർ 13.59 ലക്ഷം; 2020ലെ സമാനകാലത്ത് 6.46 ലക്ഷമായിരുന്നു. ഡിസംബർ 10ന് 154 സർവീസുകളിലായി 23,029 യാത്രക്കാർ പറന്നു. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
ഗൾഫിലേക്ക് 182 പ്രതിവാര സർവീസുകൾ
ബ്രിട്ടൻ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കും സർവീസ്
20മാസങ്ങൾക്ക് ശേഷം സിംഗപ്പൂർ സർവീസും ആരംഭിച്ചു
ഒമിക്രോൺ പശ്ചാത്തലത്തിൽ കൊവിഡ് പരിശോധനാ സൗകര്യം ഉയർത്തി
ഒരേസമയം 700 പേർക്ക് പരിശോധിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |