ആലുവ: നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിൽ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിശദീകരണം തേടി. ആലുവ പാലസിൽ മുഖ്യമന്ത്രി താമസിക്കുന്ന മുറിയിലേക്ക് ഇന്നലെ രാവിലെ എസ്.പി കെ. കാർത്തികിനെ വിളിച്ചുവരുത്തിയാണ് കേസിൽ സർക്കാരിന്റെ അതൃപ്തി അറിയിച്ചത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ്.പി.യോട് തിരക്കി. ഇതുമായി ബന്ധപ്പെട്ട കേസ് ഫയലും മറ്റ് സംഭവ വികാസങ്ങളുടെ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ വൈകിട്ട് വീണ്ടും എസ്.പികണ്ടു.
സസ്പെൻഡ് ചെയ്യപ്പെട്ട ആലുവ സി.ഐ സി.എൽ. സുധീറിന് പകരമെത്തിയ സി.ഐ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |