തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാൻ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് കത്തെഴുതാനുളള അധികാരം മന്ത്രിയ്‌ക്കില്ല. തന്റെ ജോലി മന്ത്രിയ്‌ക്ക് മറുപടി പറയുന്നതല്ലെന്നും ഗവർണർ പറഞ്ഞു.
വി.സി നിയമന കാര്യത്തിൽ രാഷ്‌ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ട ഗവർണർ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുളള അധികാരം സെർച്ച് കമ്മിറ്റിയ്‌ക്കാണെന്ന് പറഞ്ഞു. ചാൻസലർ സ്ഥാനം ഒഴിയാനുളള തന്റെ തീരുമാനത്തിൽ മാറ്രമില്ലെന്നും ഗവർണർ പ്രതികരിച്ചു. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്കറിയില്ല. കോടതി കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണർക്ക് കത്ത് നൽകാൻ മന്ത്രിയ്‌ക്ക് അധികാരമില്ലെന്ന് സിപിഐയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് വ്യക്തമാക്കിയിരുന്നു. മന്ത്രി രാജിവയ്‌ക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. രാജിവിഷയത്തിൽ ഇരുപാർട്ടികളുടെയും വിവിധ സംഘടനകൾ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വിമർശനമുയർന്നത്. അതേസമയം വിഷയത്തിൽ ഉത്തരവിൽ ഒപ്പുവച്ച ഗവർണർക്കാണ് ഉത്തരവാദിത്വമെന്നാണ് സിപിഎം വിഷയത്തിൽ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |