ആലപ്പുഴ: ജനറൽ ആശുപത്രി ശ്വാസകോശ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ. കെ. വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധം അമേരിക്കൻ കോളേജ് ഒഫ് ചെസ്റ്റ് ഫിസിഷ്യന്റെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു.
ഫെബ്രുവരി 3 മുതൽ 5 വരെ ഇറ്റലിയിലെ ബോളോഗ്നയിലാണ് ഭൗതിക സമ്മേളനം. അറുപതോളം സ്ഥിരം ശ്വാസ തടസ രോഗികളിൽ പ്രാണായാമത്തിന്റെ ഫലപ്രപ്തിയെക്കുറിച്ച് നടത്തിയ ഗവേഷണ ഫലമാണ് അവതരിപ്പിക്കുന്നത്. മറ്റ് ചികിത്സകളോടൊപ്പം പ്രാണായാമം ചെയ്യുന്നത് ഇത്തരം രോഗികളിൽ മറ്റ് വ്യായാമ മുറകളേക്കാൾ ഫലപ്രദമാണെന്നാണ് ഗവേഷണ ഫലം.
കൊല്ലം മൺറോത്തുരുത്ത് സ്വദേശിയായ വേണുഗോപാൽ പതിനേഴിലേറെ അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും ഇരുപത്തിയാറിലേറെ അന്തർദേശീയ - ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. ഭാര്യ ഡോ. ശ്രീലത ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രൊഫസറാണ്. മക്കൾ: ഗോപീകൃഷ്ണ (ആർക്കിടെക്ട്, ഇറ്റലി), ഗോപികാ വേണുഗോപാൽ (മെഡിക്കൽ വിദ്യാർത്ഥി, എയ്മ്സ്, ഒഡീഷ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |