ശ്രീനഗർ: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ജമ്മുകാശ്മീരിലെ രജൗരി മേഖലയിൽ രണ്ടുപേർ അറസ്റ്റിൽ. നൗഷാര സ്വദേശികളായ നസീർ ഹുസൈൻ, മുഹമ്മദ് മുക്താർ എന്നിവരെയാണ് പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പിടികൂടിയത്.
ഇതിലൊരാൾ സൈന്യത്തിന്റെ ചുമട്ടുത്തൊഴിലാളിയാണ്. രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവും. സൈന്യത്തിന്റെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും മറ്റും വീഡിയോ എടുത്ത് ഇവർ പാകിസ്ഥാന് കൈമാറിയെന്നാണ് റിപ്പോർട്ട്. നേരത്തെ 'രാഷ്ട്രീയ റൈഫിൾസി'ന്റെ ആസ്ഥാനമായി പ്രവർത്തിച്ച ഇടത്തിന്റെ ദൃശ്യങ്ങളാണ് ഇവർ മൊബൈലിൽ പകർത്തിയത്.
ഇതുസംബന്ധിച്ച് ഡിസംബർ 16നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |