കോഴിക്കോട്: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ഗൂഢാലോചന നടത്തി ആസൂത്രിതമായി ചെയ്തതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ ആർ.എസ്.എസിനോ ബി.ജെ.പിക്കോ പങ്കില്ല. ആലപ്പുഴയിൽ എസ്.ഡി.പി.ഐ -സി.പി.എം സംഘർഷമാണ് നിലനിന്നിരുന്നത്.
ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സംസ്ഥാനത്തെ
അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ടിന് താലിബാനിസം നടപ്പാക്കാൻ സി.പി.എമ്മും പൊലീസും പിന്തുണ നൽകുകയാണ്. പാലക്കാട്ടും തൃശൂരും നടന്ന ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിൽ പൊലീസ് കാര്യക്ഷമമായി നടപടി സ്വീകരിച്ചിരുന്നെങ്കിൽ തുടർ കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നു. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധവും പ്രചാരണവുമായി ബി.ജെ.പി മുന്നോട്ടുപോകും.
വർഗീയ കലാപമാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത്. ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഭീകരവാദത്തിന് മുമ്പിൽ കേരളം മുട്ടുമടക്കില്ല. ഭീകരപ്രവർത്തനവും ആയുധ പരിശീലനവും പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും ആർ.എസ്.എസിനെയും ഒരുപോലെ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പലയിടത്തും സി.പി.എം -എസ്.ഡി.പി.ഐ സഖ്യമുണ്ട്. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത്കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |